ശനിയാഴ്‌ച, ജനുവരി 07, 2012

മു..മുട്ടയോ..





നീയിട്ട മുട്ട തിന്നുമ്പോൾ, കോഴീ,
ആദിമധ്യാന്ത ഭ്രൂണമൊന്നെന്റെ
ആഴത്തിലേറി പിനട്ടിപ്പെറുന്നു:
മു..മു..മുട്ടയോ,
കോഴിയോ...

പിടക്കോഴിക്കു ചുറ്റും തിരിയുന്ന
ഹെയർപ്പിൻ വളവിലൂടെ
ജീവിതമോടിക്കുമരിത്തിപ്പൂവനും
നിവർന്നു കൂവുന്നു:
തെറ്റോ,
ശരിയോ..

പ്രപഞ്ചങ്ങൾ തമ്മിൽ കയർക്കും
ഇലപ്പടർപ്പിലെ ബഹളത്തിലും
തഴമ്പിച്ചു നിൽക്കുന്നു:
ഞാനോ,
നീയോ...

നീ കൊത്തിക്കൊറിച്ച കിനാക്കൾ
നിർത്തിപ്പൊരിച്ചതു
നുണയവേ, കോഴീ,
ഞാനും തികട്ടുന്നു:
ജനനമോ,
മരണമോ...

നീയിട്ട മുട്ട തിന്നുമ്പോൾ, കോഴീ
ആദ്യന്തമില്ലാതൊരേമ്പൊക്കം
അന്തരാളത്തിൽ സഞ്ചരിക്കുന്നു

(നാട്ടുപച്ച.കോം)

അഭിപ്രായങ്ങളൊന്നുമില്ല: